Saturday, 13 September 2008

ചില കാര്യങ്ങള്‍

നട്ടുച്ചയിലെ ആലസ്യതില്‍ അറിയാതെ ഒന്നു മയങ്ങിപോയതാണുംഞാന്‍,
മൊബൈല്‍ ഫോണ്‍ കയ്യിലിരുന്ന് പ്രകമ്പനം കൊണ്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു.
നാട്ടില്‍നിന്ന് ആരോ വിളിക്കുന്നു. ആകാംഷയോടെ പച്ചയില്‍ വിരല്‍ അമര്‍ത്തി.
“ഹലോ....“
മറുതലയ്കല്‍നിന്ന് പെണ്‍സ്വരം,
“എന്നെ ഓര്‍കുന്നുണ്ടോ”
ആര്യയെ ഓര്‍മിക്കാന്‍ ആ ഒറ്റചൊദ്യംതന്നെ ധാരാളമായിരുന്നു.
അവളോട് സംസാരിച്ചിട്ടു മൂനുവര്‍ഷ്മെങ്കിലും കഴിഞ്ഞിരിക്കുന്നു.

“സുഖമാണോ നിനക്ക്,ചെന്നൈ എയര്‍ പോര്‍ട്ടില്‍ ജോലിയാണെന്നറിഞ്ഞു”
മറുപടിക്കുപകരം ചോദ്യമാണ് തിരികെ വന്നത്,
“സാറിനു സുഖമാണോ”

“സുഖം, നിന്റെ വിവാഹം വല്ലതും ആയൊ”
എന്റെ ചോദ്യം കേട്ടപാടെ അവള്‍ ഇങ്ങനെ പറഞ്ഞു,

“പതിനാറാം വയസിലാണ് ഞാന്‍ ഒരാളെ പ്രണയിക്കുന്നത്,
എന്റെ മരണം വരെ ഞാന്‍ അയാളെ പ്രണയിച്ചുകൊണ്ടിരിക്കും,
പ്രണയിക്കുകയെന്നത് എന്റെ അവകാശമാണ്, പ്രണയിക്കപ്പെടുന്നവനുപോലും
അതു നിഷെധിക്കാന്‍ അവകാശമില്ല, സാര്‍ എന്നെ പ്രണയിക്കണമെന്നു ഞാന്‍ ഒരിക്കലും
പറഞ്ഞിട്ടില്ലല്ലോ”

----ഫോണ്‍ കട്ട്----

അവളുടെ പ്രണയത്തിനു വിലനല്‍കാന്‍ എനിക്കു കഴിയില്ല
അവളുടെ പ്രതികാരം ഏല്‍കാതെ എനിക്കു മരിക്കാനാവില്ലെന്നു വെറുതേ
ചിന്തിച്ചിരിക്കുമ്പോള്‍ ഫൊണ്‍ വീണ്ടും ശബ്ദിച്ചു.
-എസ് എം എസ്-

‘ഡിയര്‍ സര്‍,
ഞാ‍ന്‍ വിവാഹിതയാകാന്‍ തീരുമാനിച്ചു, വരനെ ഞാന്‍ തന്നെ കന്ടുപിടിച്ചു,
ചെന്നൈയില്‍ ആണ്, 40 വയസ്,ആദ്യ ഭാര്യ മരിച്ചു,ഇപ്പൊള്‍ ഒറ്റയ്കു താമസിക്കുന്നു.
ആരും എന്നെ കുറ്റം പറയില്ല, അച്ചന്‍ വരുത്തിയ കടമൊക്കെ തീര്‍ത്തു, വീടുവച്ചു, യേട്ടനെ ഗുല്‍ഫില്‍ അയച്ചു,എല്ലാവരെയും രക്ഷപെടുത്തി.’
‘തീരുമാനം എന്റേതാണ്, വിവഹതിനു ഒരുക്ഷണകത്തേ അടിക്കുന്നുള്ളു, സാ‍റിനു വേണ്ടി മാത്രം.
സാര്‍ വരാന്‍ വേണ്ടിയല്ലാ.... അത് എന്റെ പ്രതികാരമാണെന്നു കരുതികൊള്ളുക...’



കാള്‍ രജിസ്റ്ററില്‍ നിന്നും നംബര്‍ തപ്പിയെടുത്ത് തിരിച്ച് വിളിച്ചു.
മറുതലയ്ക്കല്‍ നിശബ്ദത...

“എന്താ കുട്ടീ നിനക്കു ഭ്രാന്താണോ” എന്ന് ചോദിച്ചുതീരുമ്പോഴേക്കും....

---വീണ്ടും ഫൊണ്‍ കട്ട്----

വൈകുന്നേരം വന്ന എസ് എം എസില്‍ അവല്‍ ഇങ്ങനെ പറഞ്ഞു,
“പൊട്ടിയ മുത്തുമാലയില്‍ നിന്നും
മുത്തുകല്‍ വീണു ചിതറുമ്പോലെ
എന്റെ ജീവിതം വീണു ചിതറുന്നതു കാണാനാണ് എനിക്കിഷ്ട്ടം”

No comments: