Friday, 12 September 2008

ദൈവമേ നീ എന്നോട് പൊറുക്കേണമേ
അരൂ‍പിയായ ദൈവമേ,
ഞാന്‍ ഒരു അഹംങ്കാരിയായി പോയെങ്കില്‍
നീ എന്നോട് പൊറുത്തേമതിയാകു.
കാരണം, നീ തന്നെയാണ് അതിനുത്തരവാദി
‘അവളെ’ എന്റെ കണ്മുന്നില്‍ കൊണ്ടെത്തിച്ചതു നീയാണു.
ഞാന്‍ ഒരിക്കലും നിന്നോട് അങനെ അപേക്ഷിചിട്ടില്ലല്ലേ?
എന്റെ ഹ്രിദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍
പാകിയതും നീയാണു.
ഞാനൊരിക്കലും അതു ആഗ്രഹിചിട്ടില്ലല്ലേ?
എന്റെ ആത്മാവില്‍ അവളെ കുടിയിരുതിയതും നീ തന്നെ.
കുടുക്കമുള്ള, മ്ഴ പെയിതു തോര്‍ന്ന രാത്രികളില്‍,
മഞുള്ള വെളുപ്പാന്‍കാലംങളില്‍,
കയ്യാലകളില്‍,
കുപ്പക്കൂനകളില്‍,
ഇടവഴിയോരംങളില്‍
അരിക്കുമിളുകള്‍ മൊട്ടിടുമ്പോലെ
എന്റെ ഹ്രിദയത്തിലെങാനും
അഹങ്കാരം മൊട്ടിട്ടെങ്കില്‍
അതിനുത്തരവാദിയും നീതന്നെ.....
അതുകൊണ്ട്,
ദൈവമേ.... നീ എന്നേടു പൊറുത്തേ മതിയാകൂ.....
കണ്ണില്‍ നിന്നും മായ്ചുകളയാന്‍ ഇനി നീ പറയരുതു,
അങനെയെങ്കില്‍ എനിക്കു എന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കേണ്ടിവരും.
പ്രണയിക്കരുതെന്നും, ഹ്രിദയതില്‍ നിന്നും കുടിയിറക്കണമെന്നും പറയരുതു,
അങനെയെങ്കില്‍ എനിക്കുഎന്റെ ഹ്രിദയം പറിച്ചെറിയേണ്ടിവരും.
ഞാന്‍ അഹങ്കാരിയായെങ്കില്‍ എന്നോടു പിണങരുത്,
അങനെയെങ്കില്‍ എനിക്കു നിന്നെ ഉപേക്ഷിക്കേന്ടി വരും.
കാരണം ഉത്തരവാദി നീയാണു.
നീ എന്നോടു പൊറുത്തേ മതിയാകൂ.....

No comments: